ചരിത്രത്തിലില്ലാത്ത വിപ്ലവം
ഗോവയിലെ ജാതി സമ്പ്രദായം കൊങ്കിണികൾ കൊച്ചിയിൽ തുടർന്നുജാതിജോലികളിലേർപ്പെട്ടുകാലികമല്ലാത്ത ജാതി ജോലി സാരസ്വതാരെ അപമാനത്തിൻറെ പടുകുഴിയിൽ പതിപ്പിച്ചു
ഒരു വിപ്ലവത്തെക്കുറിച്ചാണ് ഈ കുറിപ്പ്!ഒരു വിപ്ലവനായകനെക്കുറിച്ചും
കൊച്ചിയിൽ ഒരു സാമൂഹ്യവിപ്ലവമുണ്ടായിഒരു സമൂഹത്തെ കാലികമായി നവീകരിച്ച രക്തരഹിത വിപ്ലവംഎന്നാൽ ആ വിപ്ലവത്തെ കുറിച്ച് ലോകം അറിഞ്ഞില്ലവിപ്ലവം ചരിത്രത്തിൽ കുറിക്കപ്പെട്ടില്ലഗവേഷകർക്ക് അജ്ഞാതമായ വിപ്ലവംവിപ്ലവത്തിന് നായകനുണ്ടായിരുന്നുസംഘടനയുണ്ടായിരുന്നുലോകം വിപ്ലവത്തെ ഗൗനിച്ചില്ലെന്നതാണ് സത്യംകാരണം വിപ്ലവമുണ്ടായത് നന്നേ ചെറിയ സമൂഹത്തിലാണ്കുടിയേറിവന്ന സമൂഹത്തിൽ പിന്നോക്ക സമുദായംസമൂഹത്തിൻറെ പേര്"സാരസ്വത്"സർക്കാർ രേഖയിലെ മുഴുവൻ പേര്"സാരസ്വത് അബ്രാഹ്മണർ"
കൊച്ചിയിൽ ചെർളായിയിൽ ഏതാണ്ട് 130 സാരസ്വത് കുടുംബങ്ങളുണ്ട്കൊങ്കിണിഭാഷക്കാരാണ്16,17 നൂറ്റാണ്ടുകളിൽ ഗോവയിൽ നിന്ന് കൊച്ചിയിൽ കുടിയേറി സാരസ്വതരുടെ പൂർവ്വികർ
16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഗോവ കീഴടക്കിമത പീഡനമുണ്ടായികത്തോലിക്കാ മതത്തിലേക്ക് നിർബന്ധിച്ചും അല്ലാതേയും പരിവർത്തനംഇക്കാലത്ത് ഗോവയിൽ നിന്ന് ആറ് ജാതി കൊങ്കിണി സമൂഹങ്ങൾ അഭയാർഥികളായി കേരളത്തിലെത്തിഅവർക്ക് കൊച്ചി രാജാവ് അഭയം നൽകി സാരസ്വതരെ കൂടാതെ ഗൗഡസാരസ്വത ബ്രാഹ്മണർ,സോനാർ,വൈശ്യ,കുടുംബി,പരദീഷ് ശൂദ്രാഞ്ചേ ജാതികളാണ് അഭയപ്പെട്ട കൊങ്കിണി സമൂഹങ്ങൾഇതിൽ പരദീഷ് ശൂദ്രാഞ്ചേ ഒഴികെയുള്ളവർ ഫോർട്ടു കൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിൽ സമൂഹങ്ങളായി നിലനിൽക്കുന്നുസമൂഹമായല്ലെങ്കിലും പരദീഷ് ശൂദ്രാഞ്ചേ ജാതിയിലെ വ്യക്തികളും കുടുംബങ്ങളും ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിലുണ്ട്ഒരേ ചരിത്ര കാരണത്താൽ കൊച്ചിയിലെത്തിയ കൊങ്കിണികൾ ജാതികാരണങ്ങളാൽ പല സമൂഹങ്ങളായി ജീവിക്കുന്നു
ഗോവയിലെ ജാതി സമ്പ്രദായം കൊങ്കിണികൾ കൊച്ചിയിലും തുടർന്നുജാതി ജോലികളിലേർപ്പെട്ടുകാലികമല്ലാത്ത ജാതി ജോലി സാരസ്വത ബ്രാഹ്മണരെ അപമാനത്തിൻറെ പടുകുഴിയിൽ പതിപ്പിച്ചുപതനത്തിൽ നിന്ന് കൈപിടിച്ചുയർത്തിയ സാമൂഹിക നവീകരണ നായകനായിരുന്നു പ്രൊഫഎസ്പത്മനാഭൻ
തൃശ്ശൂർ കേരളവർമ്മ കോളേജിൽ പ്രിൻസിപ്പലായിരുന്നു പ്രൊഫഎസ്പത്മനാഭൻ1946 മുതൽ കേരളവർമ്മ കോളേജിൽ അദ്ധ്യാപകനായിവിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന സാരസ്വതരിൽ നിന്ന് ആദ്യമായി ബിഎപാസായിമട്ടാഞ്ചേരി തിരുമല ദേവസ്വം സ്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലും പഠിച്ചു പ്രൊഫഎസ്പത്മനാഭൻറെ കർമ്മ നിരത ജീവിതം അദ്ദേഹത്തെ സാരസ്വതരുടെ സാമൂഹിക നവീകരണ നായകനാക്കുകയായിരുന്നു
പ്രൊഫഎസ്പത്മനാഭൻ ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിലെ ആദ്യ ഹിന്ദി പ്രചാരകനായിരുന്നു 1937 ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ ഹിന്ദി പ്രചാര വിദ്യാലയം സ്ഥാപിച്ചുവിദ്യാലയത്തിൻറെ പേര് ജവഹർ ഹിന്ദി വിദ്യാലയംഇന്ത്യൻ സ്വാതന്ത്ര്യത്തിനു മുമ്പ് ജവഹർലാൽ നെഹുറുവിൻറെ പേരിൽ വിദ്യാലയം ആരംഭിക്കുന്നതിൻറെ രാഷ്ട്രീയം വ്യക്തംപ്രൊഫഎസ് പത്മനാഭൻ ഗാന്ധിയൻ ആദർശക്കാരനായിരുന്നുമരണം വരെ ഖദർ ധാരിയായിരുന്നു
പ്രൊഫഎസ് പത്മനാഭൻറെ ജീവിതത്തെ കുറിച്ച് പിന്തലമുറക്കാരുടെ അറിവിനായി ആധികാരിതയോടെ ഒന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ വ്യക്തികളുടെ ഓർമ്മകളിൽ നിന്നും ചില കുറിപ്പുകളിലെ ചുരുക്കം വരികളിൽ നിന്നും വിവരങ്ങൾ ചേർത്തെടുക്കുകയാണിവിടെപ്രൊഫഎസ്പത്മനാഭൻറെ ഭാര്യ പള്ളുരുത്തിക്കാരി രത്നം ആറ് മക്കൾ മൂന്ന് ആണ് ,മൂന്ന് പെണ്ണ് ,86-ാം വയസ്സിൽ 1994 മെയ് എട്ടിന് മരിച്ചു
1938 ൽ പ്രൊഫഎസ് പത്മനാഭൻ കൊച്ചിയിൽ സാരസ്വത് അസോസിയേഷൻ ആരംഭിച്ചുചരിത്രത്തിൻറെ ആവശ്യമായിരുന്നു അസോസിയേഷൻറെ രൂപീകരണംസാരസ്വത് അസോസിയേഷൻ ആരംഭം മുതൽക്കേ സാരസ്വതരുടെ സാമൂഹ്യ-സാംസ്ക്കാരിക-വ്യക്തി ജീവിതങ്ങൾ നവീകരിച്ചു തുടങ്ങി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനൊപ്പം സ്വന്തം സമൂഹത്തെ പിന്നോക്കാവസ്ഥയിൽ നിന്ന് സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയായിരുന്നു പ്രൊഫഎസ്പത്മനാഭനും അസോസിയേഷനുംഅക്കാലത്തെക്കുറിച്ച് സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്ന സാരസ്വത് സമുദായാംഗം 87 കാരൻ സിദിവാകർ റാവു ഓർക്കുന്നു"പ്രൊഫഎസ്പത്മനാഭനായിരുന്നു അസോസിയേഷൻറെ എല്ലാമെല്ലാം
സാരസ്വത് സമൂഹത്തിൽ നിന്ന് നാല് സ്വാതന്ത്ര്യ സമര പ്രവർത്തകരുണ്ടായികൊച്ചിയിലെ ചെറിയ സമൂഹത്തിൽ നിന്ന് നാല് സ്വാതന്ത്ര്യ സമര പ്രവർത്തകരുണ്ടായത് ശ്രദ്ധേയംഅതിൽ ഒരാൾ സ്ത്രീയായിരുന്നു-ആർശിഖാമണി ഭായ്സിദിവാകർ റാവുവിനെ കൂടാതെ സിപിരാമചന്ദ്രൻ, ആർസുന്ദർ ദാസ് എന്നിവരാണ് മറ്റ് സ്വാതന്ത്ര്യ സമര പ്രവർത്തകർഇവരിൽ സിദിവാകർ റാവു മാത്രം ഇന്ന് ജീവിച്ചിരിക്കുന്നു
മദ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടു സ്വാതന്ത്ര്യ സമര പ്രവർത്തകർ അക്കാലത്തെ കൊങ്കിണി മുദ്രാവാക്ക്യം സിദിവാകർ റാവു ഓർക്കുന്നു"നക്ക നക്ക ഒച്ചു നക്ക,സുരഷാപ്പ് ഒച്ചു നക്ക"തർജ്ജമ:,"വേണ്ട വേണ്ട പോകവേണ്ട ,മദ്യഷാപ്പിൽ പോകവേണ്ട!"മട്ടാഞ്ചേരി തിരുമല ദേവസ്വം ഹൈസ്ക്കൂളിൻറെ മുന്നിൽ വിദ്യാർത്ഥികളായ സ്വാതന്ത്ര്യ സമരക്കാർ ക്വിറ്റ് ഇന്ത്യ സത്യാഗ്രഹത്തിലേർപ്പെട്ട് വിളിച്ചു:,"ഡിക്സൺ ഗോ ബാക്ക്!"ദിവാനായിരുന്ന ഡിക്സൺ സായിപ്പ്ഡിക്സന് എതിരെ കരികൊണ്ട് മതിലുകളിൽ മുദ്രാവാക്യമെഴുതി ഡിക്സൺ എന്നതിലെ"ക"യുടെ തലയിൽ സായിപ്പിൻറെ തൊപ്പി വരച്ചുഇതെല്ലാം ചിരിയോടെ ഓർക്കുന്ന സിദിവാകർ റാവു ഗൗരവത്തോടെ പറയുന്നു:"പ്രൊഫഎസ്പത്മനാഭനും കൂട്ടരും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെങ്കിലും ആക്കാലത്ത് സാരസ്വതരിലെ ധാരാളം പേർ"ചില പ്രത്യേക സാഹചര്യങ്ങളിൽ അസോയിയേഷനിൽ ചേരാതെ മാറി നിൽക്കുകയായിരുന്നു"
"പ്രത്യേക സാഹചര്യങ്ങളി"ലായിരുന്നു അന്നത്തെ സാരസ്വത് സമൂഹം എന്ന പരാമർശം ശ്രദ്ധേയംപ്രത്യേക സാഹചര്യങ്ങളിൽ നിന്ന് സമൂഹത്തെ കൈപിടിച്ചുയർത്തുകയായിരുന്നു പ്രൊഫഎസ്പത്മനാഭൻറെ നേതൃത്വത്തിൽ സാരസ്വത് അസോസിയേഷൻറെ ദൗത്യം
സാരസ്വത് സമൂഹം ഉൾപ്പെട്ടിരുന്ന സാമൂഹികമായ ദൂഷിത വലയത്തെക്കുറിച്ച് 1938 ൽ സാരസ്വത് അസോസിയേഷൻ ഗോൾഡൻ ജൂബലി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച സൂവനീയറിലെ ലേഖനങ്ങൾ വ്യക്തമാക്കുന്നുകൊച്ചി കൊങ്കിണി ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന പ്രൊഫആർകെറാവുവിൻറെ ലേഖനത്തിലെ ഭാഗം"സമൂഹാംഗങ്ങൾ അവരേയും അവരുടെ സന്മാർഗ ജീവിതത്തെയും ഇടിച്ചുതാഴ്ത്തുന്ന സമൂഹത്തിലെ ചില ജോലികൾ ചെയ്യുകയായിരുന്നു"
"ഈ സമൂഹത്തിലെ സ്ത്രീകളും പുരുഷന്മാരും അനന്തര കാലത്ത് പിന്തള്ളപ്പെടുകയും അവഗണിക്കപ്പെടുകയുമാണുണ്ടായത്ക്ഷേത്രത്തിൻറെ ഉടമയായ മേൽജാതിക്കാരുടെ ചൂഷണത്തിന് വിധേയമായ ഈ സമുദായം അനന്തരകാലത്ത് ശിഥിലമായ സാമൂഹിക ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെടുകയും സ്വതന്ത്രമായ സാമൂഹിക ജീവിതം നയിക്കുന്നതിൽ നിന്ന് വിലക്കപ്പെടുകയും ചെയ്തു",പ്രൊഫആർകെറാവുവിൻറെ ലേഖനം സാരസ്വത സമൂഹം നേരിട്ട ദുരവസ്ഥ വിവരിക്കുന്നു
വിവാഹ സമ്പ്രദായം നിലവിലില്ലാത്ത സമുദായം എന്ന നിലയോളമെത്തി സാരസ്വതരുടെ സാമൂഹിക ജീവിതംനിലവിലുള്ള സാമൂഹിക വ്യവസ്ഥയിൽ കുടുംബത്തിൻറെ അടിക്കലാണ് വിവാഹംവിവാഹം ഇല്ലാത്ത സമൂഹത്തിൽ കുടുംബം അന്യമാണ്കുടുംബബന്ധങ്ങൾ അന്യംകുടുംബസ്വത്ത് അന്യംചരിത്രപരമായ ,ജാതിപരമായ കാരണങ്ങളാൽ സാരസ്വതർ വീട്,കുടുംബം,കുടുംബസ്വത്ത് എന്നിവ ഇല്ലാത്ത സാമൂഹ്യ ദുരവസ്ഥയിൽ അകപ്പെടുകയായിരുന്നു
2000 കൊല്ലങ്ങൾക്കു മുമ്പ് ഹിമാലയത്തിൽ നിന്നൊഴുകിയിരുന്ന പുണ്യ നദി സരസ്വതി യുടെ സൂചനയാണ് സാരസ്വത് എന്ന സമൂഹത്തിൻറെ പേരിൽ നദി വരണ്ടുനദീതീരത്തെ പാർപ്പുകാർ കുടിയിറങ്ങി അലഞ്ഞു ,ഗോമന്തകത്തെത്തിഗോമന്തകം എന്നാൽ ഗോവപ്രദേശംസരസ്വതി നദിതീരത്തു നിന്ന് ഗോവയിൽ കുടിയേറിയവരാണ് സാരസ്വത് പൂർവ്വികർഇതാണ് സാരസ്വതരുടെ ചരിത്രവിശ്വാസംചരിത്രത്തിൻറെ തുടർച്ചയിൽ ക്രമേണ സാരസ്വതർ ക്ഷേത്ര ജോലിക്കാരായി ക്ഷേത്രജീവിതം ജീവിക്കുന്നവരായി ഗോവയിൽ ക്ഷേത്രജോലികൾ ചെയ്തുക്ഷേത്രകേന്ദ്രീകൃത വ്യവസ്ഥയിൽ അഭിവാജ്യ ഘടകമായിരുന്നവർസുകുമാരകലകളിൽ പ്രത്യേകിച്ച് നൃത്തത്തിലും സംഗീതത്തിലും പ്രാവീണ്യമുള്ളഅവരായിരുന്നു സമൂഹാംഗങ്ങൾ
സാരസ്വത് പുരുഷന്മാർ ക്ഷേത്രത്തിലെ വാദ്യോപകരണ വാദകരായിരുന്നു സ്ത്രീകൾ ക്ഷേത്ര നർത്തകികൾ ഗോവൻ സമ്പ്രദായം കൊച്ചിയിൽ പകർത്തിയപ്പോൾ സാരസ്വതർ വിവാഹിതരാകാതെ ക്ഷേത്രകലാ ജോലികളിലേർപ്പെടുന്നവരുടെ സമൂഹമായിസ്ത്രീകൾ ജീവിതം ക്ഷേത്രത്തിനും ദേവനും സമർപ്പിക്കുന്നതിനാൽ"ദേവദാസി"കളായി അറിയപ്പെട്ടുക്ഷേത്രവ്യവസ്ഥയിൽ മാതൃസ്ഥാനമായിരുന്നു ദേവദാസികൾക്ക് കൽപ്പിക്കപ്പെട്ടിരുന്നത് എന്നാൽ വിവാഹിതയാകാത്തതിനാൽ ,കുടുംബവും തുണയും ഇല്ലാത്തതിനാൽ സമൂഹത്തിൻറെ മുഖ്യധാരയിൽ നിന്ന് അന്യപ്പെട്ടു പോയ ദേവദാസികൾ ക്രമേണ മാന്യമല്ലാത്ത സാമുഹ്യാവസ്ഥയിൽ ചെന്നുപെട്ടു
പ്രൊഫപികെറാവുവിൻറെ ലേഖനത്തിൽ നിന്ന്:,"സമുദായത്തിലെ സ്ത്രീകൾ ക്ഷേത്ര നർത്തകിമാർ എന്ന നിലയിൽ ജോലിനോക്കുന്ന സമ്പ്രദായം ഉടനടി അവസാനിപ്പിക്കേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെട്ടു"
ഈ ദൗത്യത്തിൻറെ നേതൃത്വം ഏറ്റെടുത്ത പ്രൊഫഎസ് പത്തനാഭൻ സാമൂഹിക നവീകരണത്തിൻറെ ആവശ്യകതയെപ്പറ്റി സമൂഹാംഗങ്ങളെ ബോധവൽക്കരിക്കണമായിരുന്നുഒരു വ്യവസ്ഥ ഉടച്ചുവാർക്കുകയായിരുന്നുവിശ്വാസം മാറ്റിമറിക്കുകയായിരുന്നുഈ സാമൂഹ്യനവീകരണ പ്രവർത്തനത്തിന് പ്രൊഫഎസ്പത്മനാഭനോടൊപ്പം നിലകൊണ്ടു പിശിവദാസ്,എസ്കൃഷ്ണൻ,ഡിഎസ്ഗിരിദാസ് എന്നിവർ
സാരസ്വത് അസോസിയേഷൻ പ്രവർത്തകർ സർക്കാരിൻറെ വാതിലുകൾ നിരന്തരം മുട്ടിഉന്നതാധികാരികളുടെ ഓഫീസുകളുടേയും വീടുകളുടേയും പടികൾ പലവട്ടം കയറിയിറങ്ങിനിരന്തര ശ്രമത്തിൻറെ ഫലമായി സമൂഹത്തിന്"സാരസ്വത് അബ്രാഹ്മണ"എന്ന പേര് ഔദ്യോഗികമായി ലഭിച്ചുഗസറ്റിൽ പ്രസിദ്ധീകരിച്ചുമുമ്പുണ്ടായിരുന്ന പേരു മാറ്റി സമൂഹം പുതിയ പേര് സ്വീകരിക്കുകയായിരുന്നുസമൂഹത്തെ നവീകരിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായിരുന്നു ഇത്
സാമൂഹിക നവീകരണത്തിൻറെ വഴി വിദ്യാഭ്യാസമാണെന്ന് പ്രൊഫഎസ് പത്മനാഭന് വ്യക്തമായിരുന്നുസാരസ്വത സമൂഹാംഗങ്ങളെ സാക്ഷരരാക്കാൻ സാരസ്വത് അസോസിയേഷൻ പ്രവർത്തകർ പ്രവർത്തിച്ചുടികെവാമനൻ,ആർകാശിനാഥ്,സുന്ദർദാസ്,കമലാക്ഷി,ടീച്ചർമാരായ ലംബി,ഗംഗ എന്നിവർ സാരസ്വത് സമൂഹത്തിൻറെ വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ചതിനെ കുറിച്ച് 2012-13 ലെ സാരസ്വത് അസോസിയേഷൻ പ്ലാറ്റിനം ജൂബിലി സൂവനീയറിൽ പ്രസിഡന്റ് അഡ്വവിഎൻ വസന്തകുമാർ എഴുതിയ ലേഖനം വ്യക്തമാക്കുന്നു"സാരസ്വത് സമൂഹാംഗങ്ങളെ പഠിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചുസാരസ്വത് പ്രവർത്തകർ അതിനുള്ള സഹായമൊരുക്കി"പ്ലാറ്റിനം ജൂബലി സൂവനീയറിൽ എറണാകുളം മഹാരാജാസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ജിമോഹൻ റാവു സ്വാനുഭവം എഴുതുന്നു:,"അസോസോയേഷൻകാർ നാലഞ്ചു പേർ വീട്ടിൽ കയറിവന്ന് അച്ഛനോട് പറഞ്ഞുഅതിനുശേഷം 150 രൂപ കൊടുത്തു എന്നിട്ടു പറഞ്ഞു അവനെ പഠിപ്പിക്കണം
പതിറ്റാണ്ടുകളുടെ നവീകരണ പ്രക്രിയ സാരസ്വതരെ കൊച്ചിയുടെ മുഖ്യധാരാ ജീവിതത്തിൻറെ ഭാഗമാക്കിയിരിക്കുന്നു
കൊച്ചിയിലെ സാരസ്വതർക്ക് സമാന്തരം വയ്ക്കാൻ നല്ല മാതൃകയുണ്ട്-ലോക പ്രശസ്ത ഗായികമാരായ സഹോദരിമാർ ലതാ മങ്കേഷ്ക്കറും ആശാ ഭോസ്ലേയും മങ്കേഷി എന്ന ഗോവ ഗ്രാമത്തിൽ നിന്നായിരുന്നു ലതാ മങ്കേഷ്ക്കറിന്റേയും ആശാ ഭോസ്ലേയുടേയും ക്ഷേത്രകലാകാരന്മാരായിരുന്ന പൂർവ്വികർപോർച്ചുഗീസുകാരുടെ ഗോവയിലെ കത്തോലിക്കാ മതപരിവർത്തന ശ്രമകാലത്ത് ലതാ മങ്കേഷ്ക്കറുടേയും ആശാ ഭോസ്ലേയുടേയും പൂർവ്വികരും സമൂഹവും മുംബൈയിലേക്ക് രക്ഷപ്പെട്ടുമുംബൈയിലെ സംഗീത ഖരാനകളിൽ അവരുടെ സംഗീത സിദ്ധിയുടെ മാറ്റ് വർദ്ധിച്ചു മുംബൈയിൽ കുടിയേറിയ സമൂഹം ക്ഷേത്രജോലി ജീവിതം അവസാനിപ്പിച്ചുകുടുംബങ്ങളുണ്ടാക്കികാലികമായി നവീകരിക്കപ്പെട്ട സമൂഹത്തിൻറെ ഉൽപ്പന്നങ്ങളാണ് ലതാ മങ്കേഷ്ക്കറും ആശാ ഭോസ്ലേയും
കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിൽ കൊച്ചിയിലുണ്ടായ വലിയ നവീകരണമായിരുന്നു സാരസ്വതരുടേത്ചെറിയ സമൂഹമുണ്ടാക്കിയ വലിയ വിപ്ലവംഅതിന് നായകത്വം വഹിച്ച പ്രൊഫഎസ് പത്മനാഭനെക്കുറിച്ചും അദ്ദേഹത്തിൻറെ സംഘടനയായ സാരസ്വത് അസോസിയേഷനെക്കുറിച്ചും ഗൗരവമുള്ള പഠനങ്ങളുണ്ടായിട്ടില്ല
ബ്രാഹ്മണ നമ്പൂതിരി സമൂഹത്തിൻറെ നവീകരണത്തിന് ശ്രമിച്ച വിടിഭട്ടതിരിപ്പാടിന് സമാന്തരമായി അബ്രാഹ്മണ സാരസ്വതരുടെ വിടിഭട്ടതിരിപ്പാടായി അറിയപ്പെടേണ്ടിയിരിക്കുന്നു പ്രൊഫഎസ് പത്മനാഭൻ
കടപ്പാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ