2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

ലോകത്തെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളിലൊന്ന് ശിവാനസമുദ്രം

 






ലോകത്തെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളിലൊന്ന് ശിവാനസമുദ്രം

===========================================================


കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്‌നിക് സ്‌പോട്ട്. പുണ്യനദിയായ കാവേരിയിലാണ് ശിവന്റെ കടല്‍ എന്നര്‍ത്ഥം വരുന്ന ശിവാനസമുദ്രമെന്ന സുന്ദരദ്വീപ് നിലകൊള്ളുന്നത്. ദ്വീപുകള്‍, വെള്ളച്ചാട്ടങ്ങള്‍ ലോകത്തെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ശിവാനസമുദ്രത്തിലെ പ്രധാന ആകര്‍ഷണവും മനോഹരമായ ഈ വെള്ളച്ചാട്ടം തന്നെയാണ്. ശിവസമുദ്രദ്വീപിന് അഞ്ചുകിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുണ്ട്. ദ്വീപിന്റെ അവസാനതീരത്ത് കാവേരിയുടെ രണ്ടു കൈവഴികളും ഇരുനൂറടി താഴേക്കു വീണു ഒന്നിച്ചുചേരുന്നു. മലയിടുക്കുകളിലൂടെ പോകുന്ന കാവേരി നദിയുടെ ശക്തി വളരെയധികം വര്‍ദ്ധിക്കുകയും പിന്നീട് ഊക്കോടെ പാറയില്‍ വന്നിടിക്കുന്ന നദി വളരെ ഉയരത്തിലേയ്ക്ക് പൊങ്ങുകയും ചെയ്യുന്നു. ഈ ജലപാതങ്ങളിലൊന്നിന് ഗഗന ചുക്കി എന്നും മറ്റേതിന് ഭരചുക്കി എന്നുമാണ് പേര്. മനോഹരമായ വെള്ളച്ചാട്ടമാണ് ഇത്. ഇവിടെ പടിഞ്ഞാറുള്ള നദിയെ ഗഗനചുക്കി എന്നും കിഴക്ക് പല പിരിവുകളുള്ള ഭാഗത്തെ ഭരചുക്കി എന്നും എന്നും വിളിക്കുന്നു. ശിവാനസമുദ്രം വാച്ച് ടവറിനുമുകളില്‍ നിന്നോ അല്ലെങ്കില്‍ ദര്‍ഗ ഹസ്രത്ത് മര്‍ദെയ്ന്‍ ഗെയ്ബിലെ വ്യൂപോയിന്റില്‍ നിന്നോ ഗഗനചുക്കി വെള്ളച്ചാട്ടത്തിന്റെ വിശാലമായ ഒരു ദൃശ്യം കാണാവുന്നതാണ്. ഗഗനചുക്കി വെള്ളച്ചാട്ടത്തില്‍നിന്നും ഒരുകിലോമീറ്റര്‍ ദൂരത്തായാണ് ഭരചുക്കി വെള്ളച്ചാട്ടം. ഏഷ്യയിലെ ആദ്യത്തെ ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ എന്ന ഖ്യാതി കൂടിയുണ്ട് പുണ്യ നഗരമായ ശിവാനസമുദ്രത്തിന്. പുരാതന ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട ശിവാനസമുദ്രത്തിലെ വൈദ്യുതനിലയം കോലാറിലെ സ്വര്‍ണഘനികളിലെ വൈദ്യുതാവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടിയാണ് നിര്‍മിക്കപ്പെട്ടത്.  ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുളള മാസങ്ങളാണ് ശിവാനസമുദ്രം സന്ദര്‍ശിക്കാന്‍ മികച്ച സമയം. ബാംഗ്ലൂരടക്കമുള്ള നഗരങ്ങളില്‍ നിന്നും യാത്രാസൗകര്യങ്ങളും വേണ്ടുവോളമുണ്ട് ശിവാനസമുദ്രത്തിലേക്ക്.


കാവേരി കാഴ്ചകളുമായി മുത്തത്തി ബാംഗ്ലൂർ

 

ബാംഗ്ലൂർ 

കാവേരി കാഴ്ചകളുമായി മുത്തത്തി 

===================================================================





ബാഗ്ലൂരില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രചെയ്താല്‍ മുത്തത്തിയിലെത്താം. മാണ്ഡ്യ ജില്ലയിലെ മനോഹരമായ ഒരു വനപ്രദേശമാണിത്. രാമായണത്തില്‍ ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹനുമാന്‍ സ്വാമിയുടെ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട് ഇവിടെ. ഹനുമന്തരായ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാവേരിനദിയൊഴുകിയെത്തുന്ന നിബിഢവനപ്രദേശമാണ് മുത്തത്തി. ചുറ്റും നിറയെ കുന്നുകളുള്ള ഈ വനപ്രദേശം പ്രകൃതിസ്‌നേഹികളുടെ സ്വര്‍ഗമാണ്. കാവേരിനദിയിലെ ബോട്ടിംഗിനും ചങ്ങാടയാത്രയ്ക്കും ഏറെ പ്രശസ്തമാണ് മുത്തത്തി. കാവേരി വന്യജീവി സങ്കേതത്തിന് അരികിലായാണ് മുത്തത്തി ഫോറസ്റ്റ് റേഞ്ച്. സാഹസികതയ്ക്കും, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിനോദങ്ങള്‍ക്കും പേരുകേട്ടതാണ് ഈ സ്ഥലം.  വന്യജീവികളെയും കാട്ടിലെ മറ്റ് അന്തേവാസികളെയും അടുത്തുകണ്ടുകൊണ്ട് ഒരു യാത്രയ്ക്കും സാധ്യത നല്‍കുന്നതാണ് മുത്തത്തി. വിവിധതരം മാനുകള്‍, കുറുനരി, കാട്ടുപന്നി, പുള്ളിപ്പുലി എന്നിവയെ ഇവിടെ കാണാം. മുതലകളെയും നാനാജാതി പക്ഷികളെയും എന്നിവയെയും മുത്തത്തിയില്‍ കാണാം. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭീമേശ്വരി മുത്തത്തിക്ക് സമീപത്താണ്. വീക്കെന്‍ഡിലെ അവധിദനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ഭീമേശ്വരി. ഭീമേശ്വരയിലും സംഗമയിലും ട്രക്കിംഗിന് അവസരം നല്‍കുന്ന കുത്തനെയുള്ള പര്‍വ്വതനിരകളുണ്ട്. നിബിഢവനത്തില്‍ നിരവധി നടപ്പാതകളും തെളിഞ്ഞുകാണാന്‍ സാധിക്കും. സമുദ്രനിരപ്പില്‍ നിന്നും 1125 മീറ്റര്‍ ഉയരത്തില്‍ നിന്നുകൊണ്ട് സമീപത്തെ പ്രകൃതിദൃശ്യങ്ങള്‍ നോക്കിക്കാണുക എന്നത് ഏറെ മനോഹരമായ ഒരു അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല. ട്രക്കിംഗിനും ബോട്ടിംഗിനും പേരുകേട്ട മുത്തത്തി കര്‍ണാടകത്തിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ബാംഗ്ലൂരില്‍ നിന്നും കേവലം രണ്ട് മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാന്‍ സാധിക്കും.



                                                        ചുഞ്ചി വെള്ളച്ചാട്ടം 


തെന്‍മല ഇക്കോ ടൂറിസം പദ്ധതി

 
















തെന്‍മല  ഇക്കോ ടൂറിസം പദ്ധതി

==============================================================



ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയാണ് തെന്‍മലയിലേത്. ഇവിടുത്തെ ജൈവവൈവിധ്യവും ടൂറിസം സാധ്യതകളുമാണ് ഇത്തരത്തിലൊരു പ്രൊജക്ടിന് പിന്നിലെ പ്രജോദനം. പ്രൊജക്ടിന്റെ ഭാഗമായി തെന്‍മലയെ അഞ്ച് മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയും ഓരോ തരത്തില്‍ വ്യത്യസ്തവും മനോഹരവുമാണ്. ചില മേഖലകള്‍ പ്രകൃതിസൗന്ദര്യത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്നതാണ്, എന്നാല്‍ ചിലത് വനവിഭവസംരക്ഷണത്തിനും മറ്റുചിലത് സാഹസിക വിനോദങ്ങള്‍ക്കുമായി തയ്യാറാക്കിയിരിക്കുന്നതാണ്. ഇവിടുത്തെ സാംസ്‌കാരിക മേഖലയില്‍ ഒരു ആംഫി തീയേറ്ററും ്‌സ്ത്രീകള്‍ നടത്തുന്ന വിവിധ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകളുമുണ്ട്. പിന്നെയൊരു സംഗീതജലധാരയും. സാഹസിക വിനോദങ്ങള്‍ക്കുള്ള മേഘലയില്‍ കാലത്ത് 9മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഇവിടെ പ്രവേശനം. ട്രക്കിങ്ങിനായുള്ള പ്രകൃതിദത്ത ട്രെയിലുകളും നടപ്പാതകളും, താമരക്കുളവും, ബൈക്കിങ്ങിനും റിവര്‍ ക്രോസിങിനും റോക്ക് ക്ലൈമ്പിങ്ങിനുമെല്ലാമുള്ള സൗകര്യവും ഇവിടെയുണ്ട്.  മനോഹരമായ ശില്‍പങ്ങള്‍ ഒരുക്കിവച്ചിരിക്കുന്ന ഒരു ഭാഗവും സ്വെ ബ്രിഡ്ജും ഇവിടെയുണ്ട്. മറ്റൊരു മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ മാന്‍ പാര്‍ക്ക്. പുള്ളിമാനുകളും കലമാനുകളുമുള്‍പ്പെടെയുള്ള വിവിധ തരത്തില്‍പ്പെട്ട മാനുകളെ പുനരധിവസിപ്പിക്കുന്ന സ്ഥലമാണിത്. ഇതിനടുത്തുതന്നെ കുട്ടികള്‍ക്കായുള്ള ഒരു ഇക്കോ പാര്‍ക്കുമുണ്ട്. പാര്‍ക്ക് കാണിയ്ക്കാന്‍ ഇവിടെ ജീവനക്കാരുണ്ട്, എല്ലാകാര്യങ്ങളും അവര്‍ പറഞ്ഞുതരും. പാര്‍ക്ക് ചുറ്റിക്കാണുകയെന്നത് മനോഹരമായ അനുഭവം തന്നെയാണ്.


പീരുമേട്.ഇടുക്കി ജില്ല

 



പീരുമേട്.ഇടുക്കി ജില്ല

==============================================




ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമാണ്പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ടമലനിരകളിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്, ഇതുതന്നെയാണ് പീരുമേടിന്റെ മനോഹരമായ കാലാവസ്ഥയ്ക്ക് കാരണം. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. രാജകുടുംബാംഗങ്ങള്‍ വേനല്‍ക്കാലവസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ഇതൊരു സര്‍ക്കാര്‍ അതിഥി മന്ദിരമാണ്. തേയില, ഏലം, റബ്ബര്‍ തുടങ്ങിയ വിളകളെല്ലാം ഇവിടെ കൃഷിചെയ്യു്‌നനുണ്ട്. പെരിയാര്‍ കടുവസങ്കേതവും വെള്ളച്ചാട്ടങ്ങളും, ട്രക്കിങ്ങുമാണ് പീരുമേട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉയരത്തിലേയ്ക്ക് പോകുന്തോറും കുളിർ  കൂടുകയാണ് ചെയ്യുന്നത്. നിബിഢമായ പൈന്‍ കാടുകളും, പുല്‍മേടുകളും, മനോഹരമായ വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളുമെല്ലാം ചേര്‍ന്ന് പീരുമേടിനെ അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റുകയാണ്. മഴക്കാലത്ത് പീരുമേടിന് വല്ലാത്തൊരു സൗന്ദര്യം കൈവരും. മഴപെയ്യുമ്പോള്‍ പ്രകൃതിയുടെ പച്ചപ്പ് കൂടുന്നു. ഒട്ടേറെ ആയുര്‍വേദ റിസോര്‍ട്ടുകളുണ്ട് പീരുമേട്ടില്‍, മഴക്കാലത്ത് സുഖചികിത്സയ്ക്കും മറ്റുമായി ഒട്ടേറെപ്പേര്‍ ഇവിടെയെത്താറുണ്ട്. കൂടാതെ രുചിയേറിയ തേയില, ഗുണമേന്മയേറിയ തേയില തുടങ്ങിയവയ്‌ക്കെല്ലാം പ്രശസ്തമാണ് പീരുമേട്.


തേവള്ളി കൊട്ടാരം ,കൊല്ലം


 






തേവള്ളി കൊട്ടാരം ,കൊല്ലം 

===========================================================


തേവള്ളിഅഷ്ടമുടിക്കായലിന്റെ ഓളപരപ്പിലൂടെ ബോട്ടിൽ യാത്ര ചെയ്ത് വേണം കൊല്ലത്തെ രാജകീയ സൗധമായ തേവള്ളി കൊട്ടാരത്തിൽ എത്തിച്ചേരാൻ. കൊല്ലം ടൗണിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ പ്രശസ്തമായ കൊട്ടാരങ്ങളിൽ ഒന്നാണ് ഇതു. തിരുവിതാംകൂർ രാജക്കന്മാരുടെ വസതിയായിരുന്ന ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത്, 1811നും 1819നും ഇടയിലാണ്.


ഗൗരി പാർവതി ഭായ്  തമ്പുരാട്ടിയുടെ ഭരണകാലത്താണ് ഇതു നിർമ്മിക്കപ്പെട്ടത്. തിരുവിതാംകൂർ രാജക്കന്മാർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് ഈ കൊട്ടാരത്തിൽ വച്ചായിരുന്നു. കൊട്ടാരത്തിനു ചുറ്റുമുള്ള പച്ചപടർപ്പും മുൻവശത്തെ അഷ്ടമുടി കായലുമൊക്കെ കൊട്ടാരത്തിനു കൂടുതൽ ഭംഗി  നൽകുന്നു. ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ് നിർമ്മാണ ശൈലികൾ സമന്വയിപ്പിച്ചാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ചുണ്ണാമ്പുകല്ലും ചെങ്കല്ലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കൊട്ടാരത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.


കൊട്ടാരത്തിന് മുന്നിലായി ഒരു ശാസ്താ ക്ഷേത്രമുണ്ട്. ഒരു നായയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ചെറിയ ഒരു സ്മാരകം കൊട്ടാര പരിസരത്ത് കാണം. കൊട്ടരത്തിൽ താമസിച്ചിരുന്ന ഒരു സായിപ്പും അഷ്ടമുടി കായലിന് അപ്പുറത്ത് താമസിച്ചിരുന്ന ഒരു മലയാളി പെൺകുട്ടിയും തമ്മിലുള്ള പ്രണയകഥയിലെ ഒരു കഥാപാത്രമാണ് ഈ നായ. ഇവർ തമ്മിലുള്ള പ്രണയ ലേഖനങ്ങൾ കൈമാറിയിരുന്നത് ഈ നായായിരുന്നു. ഒരു ദിവസം ഈ നായയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. നായ ചാകാനുള്ള കാരണം എന്താണെന്ന് ആർക്കും അറിയില്ല. വിശ്വസ്തനായ ഈ നായയുടെ ഓർമ്മയ്ക് ഇവിടെ സ്മാരകം നിർമ്മിച്ചിരിക്കുന്നത്.

2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

ഹരിഹര്‍ ഫോര്‍ട്ട് അഥവാ കല്ലില്‍ കൊത്തിയെടുത്ത കോട്ട ,മഹാരാഷ്ട്രയിലെ നാസിക്ക് ജില്ല

 







ഹരിഹര്‍ ഫോര്‍ട്ട് അഥവാ കല്ലില്‍ കൊത്തിയെടുത്ത കോട്ട

=========================================================

മഹാരാഷ്ട്രയിലെ നാസിക്ക് ജില്ല


ആകാശത്തെ തൊട്ട് മേഘങ്ങളെ തലോടി നില്‍ക്കുന്ന ഒരു കുന്നിനെ. കുറച്ചു കൂടി അടുത്തെത്തിയാല്‍ മനസ്സിലാകും കുന്ന് മാത്രമല്ല അവിടെയുള്ളത്, .ഒരു കോട്ട കൂടിയുണ്ടെന്ന്.. ...എന്നാല്‍ ആ കോട്ടയില്‍ ഒന്നു കയറാം .. ഇത്തിരി പാടുപെടും..അങ്ങനെ ആര്‍ക്കും അത്രപെട്ടന്നൊന്നും കയറാന്‍ പറ്റിയ ഒരിടമേ അല്ല ഈ കോട്ട. സാഹസികരെ മാത്രം കാത്തിരിക്കുന്ന ഈ കോട്ടയെക്കുറിച്ചറിയാം...


ഹരിഹര്‍ ഫോര്‍ട്ട് മഹാരാഷ്ട്രയിലെ നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഭീകരനായ കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്. കുത്തനെയുള്ള കല്‍പ്പടവുകള്‍ കയറി എത്തുന്ന ഈ കോട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ്.. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.


അല്പം ചരിത്രം ഹരിഹര്‍ കോട്ടയുടെ നിര്‍മ്മാണത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. യാദവ വംശത്തിന്റെ കാലത്താണ് ഇത് നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്നു. 1636 ല്‍ ഷാഹാരി രാജ ഭാസാലെ ഈ കോട്ട കീഴടക്കി എന്നു പറയപ്പെടുന്നു


ചെങ്കുത്തായ ഭീമന്‍ പാറക്കെട്ട്.. മുന്‍പ് പറഞ്ഞതുപോലെ സാഹസികര്‍ക്കും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്കും വേണ്ടി മാത്രമുള്ളതാണ്ഹരിഹര്‍ ഫോര്‍ട്ട്. ഉയരത്തെ ഭയക്കുന്നവരും നല്ല കായികശേഷി ഇല്ലാത്തവരും ഈ കോട്ടയും യാത്രയും സ്വപ്നത്തില്‍ പോലും കാണേണ്ടതില്ല.


കാട്ടിലൂടെ കോട്ടയിലേക്ക് അല്പം ദുര്‍ഘടം പിടിച്ചതാണ് കോട്ടയിലേക്കുള്ള യാത്ര.  തുടങ്ങുമ്പോള്‍ പ്രത്യേകിച്ച് വഴിയൊന്നുമില്ല. പുല്ലുകള്‍ വകഞ്ഞുമാറ്റി വഴിയുണ്ടാക്കി വേണം പോകാന്‍... പടികള്‍ കാണുന്നതുവരെയുള്ള യാത്ര വളരെ എളുപ്പമാണ്


പടികള്‍ കണ്ടാല്‍... കല്ലില്‍ കൊത്തിയ പടികള്‍ ആദ്യ കാഴ്ചയില്‍ തന്നെ ഒന്നു പേടിപ്പിക്കും. ഇത് കയറി ജീവനോടെ മുകളില്‍ എത്തുമോ എന്ന സംശയം ഉറപ്പായും ഉണ്ടാകും..കുത്തനെയാണ് പടികളാണുള്ളത്. ഇരുന്നും കിടന്നും നടന്നുമെല്ലാം പടികള്‍ കയറേണ്ടി വരും.. ആദ്യസെറ്റ് പടികള്‍ കയറിയാല്‍ പിന്നെ ഒരു കവാടം കാണാം

കവാടം കടന്നാല്‍...  ഇതുവരെ നടന്നതിലും കുറച്ചു കൂടി ഭീകരമായ പടികളാണുള്ളത്. അതുംകൂടി കടന്നാല്‍ മുകളിലെത്താം.. അവിടെ സാഹസികരെ കാത്തിരിക്കുന്നത് വിശാലമായ ഒരു കുന്നിന്‍പുറവും പാറയില്‍ കൊത്തിയ കുളങ്ങളുമാണ്. 360 ഡിഗ്രി വ്യൂവിലാണ് കാഴ്ചകള്‍. അങ്ങകലെ മുംബൈ നഗരത്തിന്റെയും വനങ്ങളുടെയുമെല്ലാം കാഴ്ച മനസ്സിനെ കുളിര്‍പ്പിക്കും..

117  പടികള്‍ കയറിയാണ് ഇവിടെയത്തുന്നത്. കല്ലില്‍ കൊത്തിയും തുരന്നും നിര്‍മ്മിച്ചിരിക്കുന്ന ഈ പടികള്‍ അപകടകാരികളാണ്. പ്രത്യേകിച്ചും മഴക്കാലങ്ങളില്‍. കുന്നിന്റെ മുകളില്‍ നിന്നുള്ള വെള്ളം താഴേക്ക് പടികള്‍ വഴി ഒലിച്ചിറങ്ങുന്നതിവാല്‍ മിക്കപ്പോവും ഇവിടെ വഴുക്കലാണ്. അതിനാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ കയറാവൂ..

തിരിച്ചിറങ്ങുമ്പോള്‍ എത്രമാത്രം സൂക്ഷിച്ചാണോ കയറിയത് അത്രയും സൂക്ഷിച്ചുതന്നെ ഇറങ്ങാനും ശ്രദ്ധിക്കണം. വളരെ കുന്നനെയുള്ള പടികള്‍ ചിലയിടങ്ങളില്‍ തീരെ ഇടുങ്ങിയതാണ്.


സൂക്ഷിക്കാന്‍ *കൃത്യമായ തയ്യാറെടുപ്പുകളോടെ മാത്രം യാത്രയ്‌ക്കൊരുങ്ങുക *ഒറ്റയ്ക്ക് പോകാതിരിക്കുക *പടികളില്‍ വഴുക്കലുള്ളതിനാല്‍ മഴക്കാലത്തെ യാത്ര ഒഴിവാക്കുക. ഗ്രിപ്പുള്ള ചെരിപ്പുകളും കുത്തിക്കയറാന്‍ വടിയും കരുതുക * വലിയ ലഗേജ് ഉപേക്ഷിക്കുക. അത്യാവശ്യം വേണ്ടുന്ന വെള്ളവും സ്‌നാക്‌സും മാത്രം കരുതുക


എത്തിച്ചേരാന്‍ മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലാണ് ഹരിഹര്‍ ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. നാസിക്കിലെ ഇഗ്താപുരി എന്ന സ്ഥലത്തു നിന്നും 48 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താന്‍.


2021, ഒക്‌ടോബർ 10, ഞായറാഴ്‌ച

പാടം എന്ന കൊച്ചു ഗ്രാമം പത്തനംതിട്ട ജില്ല,സുന്ദര ഗ്രാമം

 

കോന്നി വനമേഖലയോട് അതിർത്തി പങ്കിടുന്ന സുന്ദര ഗ്രാമം. ഗ്രാമത്തിലെ ആരുമറിയാത്ത സ്വപ്ന കാഴ്ചകൾ

  പാടം എന്ന കൊച്ചു ഗ്രാമം

പാടം,   പത്തനംതിട്ട ജില്ല.

=========================


             പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടയും ചുറ്റി അടിവാരം തീര്‍ത്തിരിക്കുന്ന കൊല്ലം,പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് പാടം എന്ന കൊച്ചു ഗ്രാമം.പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അധികമാരും എത്തിപ്പെടാത്ത, സുന്ദര ഇടമാണ്. വന വശ്യത ആസ്വദിച്ചു യാത്ര ചെയ്യാൻ  കിഴക്കേ വെള്ളം തെറ്റിയും, സംരക്ഷിത മുളം തോട്ടങ്ങളാൽ മനോഹരമായ ഇരുട്ടുതറയും, അധികം ദൂരത്തല്ലാതെ റബ്ബർ മരങ്ങൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന വെള്ളച്ചാട്ടങ്ങളും,കോട്ട എന്നറിയപ്പെടുന്ന മലകളും. പിന്നെ സ്നേഹ സമ്പന്നരായ ജനങ്ങളും..........

ഒരു പതിറ്റാണ്ടിനപ്പുറം കണ്ട് മറന്ന വൻ മരങ്ങൾ ആകാശം മറച്ച പാതയാണ് മനസ്സിൽ.മൺ പാതയിലൂടെ തടി കയറ്റി ഓടി വരുന്ന ലോറികൾ മനോഹര കാഴ്ച്ചയായിരുന്നു.ലോറികൾക്ക്  ഇടം നൽകി വണ്ടണി കോട്ട ഓടി മറയുന്ന കെ.എസ്.ആർ.ടി.സി.ബസ്.മലയിറങ്ങി പാടം എത്തുമ്പോഴേക്കും വരുത്തരായ യാത്രക്കാർ ഒരുവിധം ശ ർദ്ധിച്ചിരിക്കും.

സ്ഥലത്തെ പ്രധാന കവലയായ കൊച്ചുതോട് നിന്ന് തെക്കോട്ട് പോയാല്‍ പാടം ഫോറസ്റ്റ് ചെക്ക് പോസറ്റ് കാണാം.റോഡിനു മറുവശം കൊല്ലം ജില്ലയിലായി  യുക്കാലിയും മാഞ്ചിയവും ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് വളർത്തുന്നുണ്ട്.തെക്ക് ഭാഗത്തായി പാതയിൽ തണലൊരുക്കി AVT യുടെ റബ്ബർ മരങ്ങൾ......

പാടത്തിന്റെ_ചരിത്ര_പുസ്തകം തുറക്കുമ്പോൾ...........................

 ചെങ്കോട്ട മുതല്‍ ഇടുക്കിവരെ നീളുന്ന വൻ മരങ്ങള്‍ ഇടതിങ്ങിയ വനമേഖല.ഗിരിവര്‍ഗ്ഗക്കാര്‍ കാട്ടില്‍നിന്നും തേനും നെല്ലിക്കയും ശേഖരിച്ച് ജീവിച്ചിരുന്ന കാലഘട്ടമാണ് പാടത്തിന്റെ ചരിത്ര പുസ്തകം തുറക്കുമ്പോള്‍ ദൃശ്യമാകുന്നത്.

അയ്യപ്പന്റെ പിന്മുറക്കാര്‍ എന്നറിയപ്പെടുന്ന കാടരായിരുന്നു താമസക്കാര്‍.യൂക്കാലി കോര്‍പ്പറേഷന്റെ കടന്ന് വരവും തടിവെട്ടുമായി ഋതുക്കള്‍ പിന്നെയും മുന്നോട്ട് നീങ്ങി.പച്ചപ്പുടുത്ത   നെല്‍പാടങ്ങള്‍ നിറഞ്ഞു കൂടെ പച്ചക്കറി കൃഷിയും ഒപ്പം വന്യ മൃഗങ്ങളുമായി മല്ലിട്ട് അവര്‍ ജീവിച്ചു.ഏകദേശം 100 വര്‍ഷമുമ്പ് എ.വി.ടി റബ്ബര്‍ എസ്റ്റേറ്റിന്റെ കടന്ന് വരവോട് കുടി രാജഗിരി മുതല്‍ കൂടൽ വരെ റബ്ബര്‍ മരങ്ങള്‍ തലപ്പൊക്കി.

കാലം കടന്ന് പോയി. നെല്‍ പാടങ്ങളുടെ പച്ചപ്പ് പേരില്‍ മാത്രം അവശേഷിപ്പിച്ച് പാടങ്ങള്‍ അപ്രത്യക്ഷമായി.ജനങ്ങൾ ജോലി സാദ്ധ്യതകൾക്കായി വിദേശ രാജ്യങ്ങളെ  ആശ്രയിക്കാൻ തുടങ്ങിയതും 

പാടം തെളിയാന്‍ തുടങ്ങി. പുല്ലിനും പച്ച മണ്‍കട്ടക്കും പണിതിരുന്ന വീടുകളുടെ സ്ഥാനത്ത് ആധുനിക ഭവനങ്ങള്‍ ഉയര്‍ന്നു.കൊച്ചു തോട്ടിലെ ഖനി അത്ത അമ്മാവന്റെ പെട്ടികടയുടെ സമീപത്തായി  കൂടുതൽ കടകള്‍ ഉയർന്ന് വന്നു.കോട്ടകളെ കുറി വെച്ച കോറി മുതലാളിമാര്‍ പാടത്തെ സമ്പന്നമാക്കി.പക്ഷെ നന്മയുള്ള പാടത്തുകാർ പാടം എന്ന പേര് അവരുടെ ഹൃദയത്തിൽ പോറി ഇട്ടിരുന്നു.......

പാടത്തിനു ചുറ്റും തെളിയുന്ന വിനോദ സഞ്ചാര കാഴ്ചകൾ വെള്ളച്ചാട്ടങ്ങൾ 

ആനയും, കാട്ടുപോത്തും, മ്ലാവും, പന്നിയും മയിലും വിളയാടുന്ന കാട്. സമീപത്തായുള്ള ചെറിയ ഗ്രാമം.നാടിന്റെ ജീവ നാടിയായി നാട്ടുകാരുടെ നെഞ്ചില്‍ ഇടം പിടിച്ച  വെള്ളചാട്ടങ്ങളുടെ ഇടം കൂടിയാണ് ഇവിടം .കോന്നി വനാന്തരങ്ങളിലൂടെ ഒഴുകി അച്ചന്‍ കോവിലാറ്റില്‍ ഒരുമിക്കുന്നവയാണ് ഇവ.പുറത്തുനിന്ന് അധികം സഞ്ചരികൾ  എത്താത വെള്ളച്ചാട്ടങ്ങള്‍ .

എരപ്പാംച്ചാല_വെള്ളച്ചാട്ടം

-------------------------------------------..

  ടൗ ണില്‍ നിന്ന് പടിഞ്ഞാറ് മാന്‍കോഡ് വഴി വലത്ത് രാജഗിരിയിലേക്ക് സഞ്ചരിച്ചാല്‍ എരപ്പാംഞ്ചാല്‍ വെള്ളച്ചാട്ടത്തിൽ എത്താം.അങ്ങനെയങ്ങ് കാണാനൊന്നും പറ്റില്ല കേട്ടോ.ഉയരത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ  വെട്ടിയ കൊച്ച് പടികൾ താണ്ടി,ചെരിഞ്ഞ  ഇറക്കം ഇറങ്ങി തുടങ്ങുമ്പോഴേ ഇരമ്പല്‍ കേൾക്കാം. വളര്‍ന്ന് കിടക്കുന്ന മരചില്ലകളെ വകഞ് മാറ്റി നോക്കിയാല്‍ കരിമ്പാറകള്‍ക്ക് മുകളിലൂടെ കളകളാരവം തീര്‍ത്ത് ഒഴുകി ഇറങ്ങുന്ന വെള്ളച്ചാട്ടം കാണാം.

ദിശതെറ്റി സന്ദര്‍ഷകനെ വാരി ക്കുഴിയില്‍ വീഴ്ത്താനായി ചിതറി കിടക്കുന്ന വഴുക്കല്‍ മൂടിയ പാറകള്‍ക്കിടയിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അഭിമുഖമായി അല്‍പ്പനേരം നിന്ന് കാഴ്ച്ച ആസ്വ ദിച്ചു.വേനല്‍ ചൂടിനെ വാക്കുകളില്‍ മാത്രമാക്കി നാടിനെ തണുപ്പിച്ച്കൊണ്ട് ഒഴുകുന്നു എരപ്പാംച്ചാല്‍ വെള്ളച്ചാട്ടം.വെള്ളം നാട്ടിലെ പ്രഗല്‍ഭരായ കുട്ടികൂട്ടം അടിച്ച് പറത്തുന്നുണ്ട് .കാണുന്നവനെ കുളിക്കാന്‍ പ്രേരിപ്പിക്കുന്ന അതിമനമോഹര കാഴ്ച.കുട്ടികുറുമ്പന്‍മാരുടെ വെള്ളച്ചാട്ടത്തിലെ മലക്കം മറിച്ചിലില്‍ സന്തോഷം അലയടിച്ചുയർന്നു.കാഴ്ചയുടെ ആവേശം  ഒഴുക്കിന്റെ ഉറവിടം കണ്ടെത്താനുള്ള പ്രചോദനമായി.

വള്ളി പടര്‍പ്പുകള്‍ക്കിടയിലൂടെ മുകളിലേക്ക് വലിഞ്ഞു  കയറി.ഉറവിടം അനന്ത തയില്‍ ഒളിപ്പിച്ചു;കാട്-വന്യം വശ്യം

ഒരക്കുഴി_വെള്ളച്ചാട്ടം

--------------------

എ.വി.തോംസണിന്റെ റബ്ബര്‍ എസ്റ്റേറ്റ്, പഴക്കം ചെന്ന ലയങ്ങളും കോട്ടേഴ്സ്സ്‌കളും.റോഡുകള്‍പോലും എസ്റ്റേറ്റിനു ഉള്ളിലൂടെ കടന്ന് പോകുന്നു.എരപ്പാംച്ചാല്‍ വെള്ളച്ചാട്ടം കണ്ട അന്താളിപ്പ് മാറാതെ നിന്ന ഞങ്ങളെ നാട്ട്കാർ   പുതിയൊരു പാതയിലേക്ക് നയിച്ചു.അധികം ആര്‍ക്കും പ്രവേശനമില്ലാത്ത റബ്ബര്‍ എസ്റ്റേറ്റിനകത്തുകൂടെ മുന്നോട്ട്‌.

ഓഫ് റോഡ് എന്ന പ്രയോഗം ഇവിടെ അപ്രാപ്യമാണ് തോട്ടത്തിനിടയിലൂടെ ചെറിയ നടവഴി മാത്രം.ജീവനും കയ്യില്‍ പിടിച്ച്  ലക്ഷ്യം മുന്നോട്ട് നയിച്ചു.രണ്ട് കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയതിന്‌ ശേഷം ചെറിയ പാറ കഷണങ്ങളില്‍ അള്ളിപിടിച്ച് വെള്ളചാട്ടത്തിലേക്ക് ഇറങ്ങി.

വെള്ളച്ചട്ടത്തിന്റെ മുകളിലേക്കാണ് നടന്ന് ഇറങ്ങുന്നത്.തട്ട്തട്ടായി പരന്ന് ഒഴുകിയിറങ്ങുന്ന ജലധാര.ഓരോ തട്ടിലും ആസ്യദിച്ച് കുളിക്കാന്‍ തക്കവണ്ണം വിസ്ത്രിത മാണ്.രണ്ട് തട്ടായുള്ള വെള്ളച്ചാട്ടത്തിൽ താഴ തട്ടില്‍ തണുപ്പ് ആസ്യദിച്ച് നീന്തികുളിക്കാം.ഇരപ്പാംചാല്‍ വെള്ളച്ചാട്ടത്തില്‍നിന്നും ചാല് കീറി കിലോമീറ്ററുകള്‍ ഒഴുകിയാണ് ഒരക്കുഴി വെള്ളച്ചാട്ടം രൂപമെടുക്കുന്നത്.

പാറമടക്കിന് കീഴെ അരയോളം മുങ്ങിയ വെള്ളച്ചാട്ടത്തിൽ നിന്ന് മുകളിലേക്ക് നോക്കി.റബ്ബര്‍ മരങ്ങള്‍ ഒന്നും തന്നെയില്ല.പിന്നിലുള്ള പാറമടക്കിലൂടെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ചെറിയ അരുവിയായി രൂപാന്തരപ്പെട്ട് ഒഴുകി അകലുന്നു വെള്ളച്ചാട്ടം.വെളളച്ചാട്ടത്തിലെ ചെറിയ ഗുഹകളില്‍ കയറിയും, മുകളില്‍ നിന്ന് തലകുത്തി മറിഞും, വഴുക്കലിലൂടെ ഒഴുകി വെള്ളച്ചാട്ടത്തിലേക്ക് പതിച്ചും, കിട്ടിയ നിമിഷ ങ്ങൾ  ആസ്വ 

ദിക്കുന്നു കേട്ടറിഞ് വന്ന സഞ്ചാരികള്‍.................

പത്തായകുഴി_വെള്ളച്ചാട്ടം

------------------------------------------

   പാടം ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ നിന്നും അനുമതി വാങ്ങി ഉള്ളിലേക്ക് പോയാൽ വർഷങ്ങൾക്ക് മുമ്പ് പൊതു വഴിയായി ഉപയോഗിച്ചിരുന്ന ഒരു പാത കാണാം.ആ വഴിയേ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞാൽ സ്വകാര്യ വ്യക്തിയുടെ കൃഷി ഇടമാണ്.വള്ളി പകർപ്പുകൾ വകഞ്ഞു മാറ്റി പറമ്പിലൂടെ വലിഞ്ഞു കയറിയാൽ പത്തായ കുഴി വെള്ളച്ചാട്ടമായി. താരതമ്യേന ചെറുത് എന്ന് തോന്നിപ്പിക്കുന്ന ഈ വെള്ളച്ചാട്ടമാണ് നാട്ടിലെ യൂത്തന്മാരുടെ കുളി സ്ഥലവും രഹസ്യ കേന്ദ്രവും .വഴുക്കൻ പാറയുടെ മുകളിലൂടെ വലിഞ്ഞു കയറി മിടുക്കന്മാർ വെള്ള ചാട്ടത്തിന്റെ അരികിലുള്ള പത്തായ കുഴിയിലേക്ക് ഒറ്റ ചാട്ടമാണ്.ചൂട് സമയത്ത് യുവാക്കൾക്കിടയിൽ അതൊരു മത്സര ഇനമാണ്.

വണ്ടണികോട്ടയും_പൂമലകോട്ടയും

------------------------------------------------------

        വണ്ടണികോട്ടയുടെ മുകളില്‍നിന്ന് പാടത്തേക്ക് നോക്കണം... യൂക്കാലിപ്സു  മരങ്ങള്‍ തണലൊരുക്കിയ പാതകള്‍ നിരനിരയായി വളര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍.പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടക്കും മധ്യേ വെയിലേറ്റ് വാടാതെ സുന്ദരമായ പാടം.പാടത്തിന് കോട്ട തീര്‍ത്ത് അവ തല ഉയര്‍ത്തി നില്‍ക്കുന്നു.

രാവിലെ സൂര്യ ഉദയത്തിന് മുമ്പേ  എണീക്കണം കിഴക്ക് മാങ്കോട് ഭഗത്തേക്ക് പോയാല്‍ കണ്ണെത്താ ഉയരത്തില്‍ വണ്ടണികോട്ട.റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ കയറ്റം കയറി മുപ്പത് മിനിറ്റോളം നടന്നാല്‍ വണ്ടണി മല മുകളിലെത്താം.ചെറിയ പാറകള്‍ക്കും കുറ്റിച്ചെടികളും പിന്നിട്ട് ഇവിടെ എത്തുന്നത് വെറുതേ ആവില്ല.രാത്രിയുടെ തണുപ്പിനെ പ്രതിരോധിച്ച് മഞ്ഞുകണങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ ഉദിച്ച് ഉയരുന്നത് ദ്യശ്യമാകും.പാടത്തിന്റെ മറുവശത്തുള്ള കോന്നി ഫോറസ്റ്റ് റേഞ്ചിന് അകത്തൂടെ വേണം പൂമലകോട്ടയിലെത്താന്‍ സൂര്യാ സ്ഥമനവും ഉദയവും പുതുമ നല്‍കുന്ന കാഴ്ചയാണിവിടെ.